കേസുമായി ബന്ധപ്പെട്ട് ഇ.ഡി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളുടെയും രേഖകളുടെയും വിവരങ്ങൾ അടങ്ങിയ റിപ്പോർട്ടും ഡിജിപിക്ക് കൈമാറിയ കത്തിനൊപ്പം ഉള്ളതായാണ് വിവരം.
സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് സേവനം നൽകാതെ പണം കൈപ്പറ്റിയെന്ന ആരോപണത്തിലാണ് കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുന്നത്. സംഭവത്തിൽ വിജിലൻസ് അന്വേഷണമോ പോലീസ് കേസൊ ആവശ്യപ്പെട്ട് നൽകിയ ഹർജികൾ കോടതികളുടെ പരിഗണനയിലിരിക്കെയാണ് ഇ.ഡിയുടെ പുതിയ നീക്കം.
