പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും പരിശോധന നടത്തി. പിണറായി പാണ്ഡ്യാലമുക്കിലെ വീട്ടിലാണ് ഇ ഡി സംഘം എത്തിയത്. പരിശോധനയിൽ 80 സെന്റും വീടിനടുത്തുള്ള ഭൂമിയും സംഘം പരിശോധിക്കുകയും നികുതി രേഖകൾ കൊണ്ടുപോവുകയും ചെയ്തു.
കഴിഞ്ഞദിവസം രാവിലെ 11 മണിയോടെയാണ് ഇ ഡി സംഘം വീടിന് സമീപത്ത് എത്തിയത്. പാതിരിയാട് വില്ലേജ് ഓഫീസിൽ നിന്നും വിവരങ്ങൾ തേടിയ സംഘം വില്ലേജ് ഓഫീസറെ ഒപ്പം കൂട്ടിയാണ് വീട്ടിലെത്തിയത്. വീടിന് അകത്ത് കയറാതെയായിരുന്നു പരിശോധന നടന്നത്. പ്രധാനമായും സ്കെച്ച് പ്ലാൻ സംബന്ധിച്ച വിവരങ്ങളാണ് ഇ ഡി അന്വേഷിച്ചത്. ഇ ഡി സംഘം ഇപ്പോഴും കണ്ണൂരിൽ തന്നെ തുടരുന്നതായാണ് വിവരം.
മാസപ്പടി കേസിൽ രണ്ട് തവണ വീണയെ ചോദ്യം ചെയ്തിരുന്നു. മൂന്നാം തവണയും ചോദ്യം ചെയ്യുമെന്ന സൂചനകൾക്കിടയിലാണ് കണ്ണൂർ പിണറായിയിലെ ഭൂമി പരിശോധന നടന്നിരിക്കുന്നത്.
