Zygo-Ad

ദേശീയപാതയില്‍ കണ്ണൂര്‍ കുപ്പത്ത് വീണ്ടും മണ്ണിടിച്ചില്‍; വാഹനങ്ങള്‍ വഴിതിരിച്ചുവിടും, പ്രതിഷേധിച്ച്‌ യൂത്ത് ലീഗ്


കണ്ണൂര്‍: ദേശീയപാത 66ല്‍ നിര്‍മാണ പ്രവൃത്തി നടക്കുന്ന കണ്ണൂര്‍ കുപ്പത്ത് വീണ്ടും മണ്ണിടിച്ചില്‍. ശനിയാഴ്ച രാത്രിയോടെയാണ് മണ്ണിടിഞ്ഞ് റോഡിലേക്ക് പതിച്ചത്.

ഇതോടെ വാഹന ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഒരു വരിയിലൂടെയാണ് വാഹനങ്ങള്‍ കടത്തി വിടുന്നത്. വീണ്ടും മണ്ണിടിഞ്ഞതോടെ പ്രതിഷേധവുമായി യൂത്ത് ലീഗ് പ്രവര്‍ത്തകരെത്തി.

വാഹനം തടഞ്ഞ് പ്രതിഷേധിച്ചു. മണ്ണിടിഞ്ഞതിനെതുടര്‍ന്ന് ദേശീയപാതയില്‍ വാഹനങ്ങള്‍ തിരിച്ചു വിടുമെന്ന് പോലീസ് അറിയിച്ചു. കുപ്പം കപ്പണത്തട്ട് വഴിയുള്ള ഗതാഗതവും തടയും.

ശക്തമായ മഴ പെയ്തതോടെയാണ് മണ്ണിടിച്ച്‌ പുതിയപാത നിര്‍മിച്ച സ്ഥലത്ത് മണ്ണ് ഇടിഞ്ഞുതുടങ്ങിയത്. ബുധനാഴ്ച മൂന്നു തവണ മണ്ണിടിഞ്ഞതോടെ പ്രദേശത്ത് വലിയ അപകട ഭീഷണി നിലനില്‍ക്കുകയാണ്.

ഇവിടെ നിന്ന് ചെളിയും മണ്ണും ഒഴുകിയെത്തി താഴെ ഭാഗത്തുള്ള സിഎച്ച്‌ നഗറിലെ വീടുകളിലേക്ക് ഒഴുകിയെത്തുന്നതില്‍ പ്രതിഷേധിച്ച്‌ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ദേശീയപാത ഉപരോധിച്ചു . അശാസ്ത്രീയമായാണ് പാതയുടെ നിര്‍മാണം നടക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

വളരെ പുതിയ വളരെ പഴയ