Zygo-Ad

വനിത സിപിഒ ഉദ്യോഗാർത്ഥികൾ സമരം അവസാനിപ്പിച്ചു: മീൻ വില്‍ക്കാൻ പൊയ്ക്കൂടെയെന്ന് മന്ത്രി ചോദിച്ചു; തുറന്നടിച്ച്‌ ഉദ്യോഗാ‍‌‍ര്‍ഥികള്‍


തിരുവനന്തപുരം: വനിത സിപിഒ റാങ്ക് പട്ടികയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തി വന്നിരുന്ന സമരം അവസാനിപ്പിച്ചു. 

നിയമനം വൈകുന്നതില്‍ പ്രതിഷേധിച്ച്‌ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തി വന്നിരുന്ന സമരമാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി ഇന്ന് അവസാനിക്കുന്ന പശ്ചാത്തലത്തില്‍ അവസാനിപ്പിച്ചത്. ഹാള്‍ ടിക്കറ്റും റാങ്ക് പട്ടികയും കത്തിച്ചു കൊണ്ടാണ് സമരം അവസാനിപ്പിച്ചത്.

സമരം അവസാനിപ്പിക്കുന്നതിന് മുമ്പായി മാധ്യമങ്ങളെ കണ്ട ഉദ്യോഗാര്‍ത്ഥികള്‍ മന്ത്രിമാര്‍ക്കും സിപിഎം നേതാക്കള്‍ക്കുമെതിരെ തുറന്നടിച്ചു കൊണ്ടാണ് രംഗത്തെത്തിയത്. 

സിപിഎം നേതാവ് പികെ ശ്രീമതി പറഞ്ഞത് സിപിഒ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ദുര്‍വാശിയാണെന്നും അവകാശപ്പെട്ട ജോലി ചോദിക്കുമ്പോള്‍ എങ്ങനെയാണ് ദുർവാശി ആകുന്നതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ തുറന്നടിച്ചു.

ദയവു ചെയ്ത് ഇത്തരം വാക്കുകള്‍ കൊണ്ട് കൊല്ലാക്കൊല ചെയ്യരുതെന്നും സമരത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും ഞങ്ങള്‍ മാത്രമാണെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു. 

സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും മുക്തി നേടിയെന്നാണ് ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ധനമന്ത്രി പറഞ്ഞത്. സർക്കാറിന്‍റെ വാർഷികം ആഘോഷിക്കാൻ കോടികള്‍ പൊടിപൊടിക്കുകയാണ്. 

സ്വിമ്മിംഗ് പൂള്‍ ഉണ്ടാക്കാനും ഇവിടെ പണമുണ്ട്. തെരുവില്‍ കിടന്നിട്ട് മന്ത്രിമാരുടെയും സിപിഎം നേതാക്കളുടെയും പുച്ഛവും അപമാനവും ഏറ്റു വാങ്ങേണ്ടി വന്നു.

18 ദിവസം സെക്രട്ടറിയേറ്റിന്‍റെ മുന്നില്‍ കിടന്നിട്ട് ഒരു ഇടതു വനിത നേതാവ് പോലും തിരിഞ്ഞു നോക്കിയില്ല. കഞ്ഞിയും അവിലും കഴിച്ചാണ് സമരം ചെയ്തത്. 

പെണ്‍കുട്ടികള്‍ തെരുവില്‍ കിടന്ന് ഉറങ്ങിയിട്ടും തിരിഞ്ഞു നോക്കിയില്ല. ഒരു ഇടതു യുവജന നേതാവും പരാതി പറഞ്ഞിട്ട് സഹായിച്ചില്ല. സിപിഒ അല്ലാതെ ആര്‍പിഎഫില്‍ ശ്രമിച്ചൂടെ എന്നാണ് ചോദിച്ചത്.

മീൻ വില്‍ക്കാൻ പൊയ്ക്കൂടേ അല്ലെങ്കില്‍ പ്രൈവറ്റ് ജോലി നോക്കിക്കൂടെ എന്നാണ് ഒരു മന്ത്രി ചോദിച്ചത്. ഇനി ഭരണം കിട്ടിയാലും ആരെയും പറഞ്ഞു പറ്റിക്കരുത്. 

ആത്മാഹുതി ചെയ്താലും പാർട്ടിക്ക് അതൊരു പ്രശ്നം അല്ലെന്നുമാണ് എകെജി സെന്ററില്‍ ആവശ്യം അറിയിക്കാൻ പോയപ്പോള്‍ നേതാവ് പറഞ്ഞത്. ഒരു സിപിഎം നേതാവും സമരപന്തലില്‍ വന്നില്ലെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞത്.

'തുടങ്ങുന്നവര്‍ക്ക് അവസാനിപ്പിക്കാനുള്ള ധാരണയും വേണം', സിപിഒ റാങ്ക് ഹോള്‍ഡേഴ്സ് സമരത്തെ പരിഹസിച്ച്‌ സിപിഎം നേതാക്കള്‍

സെക്രട്ടറിയേറ്റിന് മുന്നില്‍ വനിത സിപിഒ റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരത്തെ പരിഹസിച്ച്‌ ഇടത് മുന്നണി കണ്‍വീനറും പികെ ശ്രീമതിയും സംസാരിച്ചു.

സമരം തുടങ്ങുന്നവർക്ക് അവസാനിപ്പിക്കാനുള്ള ധാരണയും വേണമെന്നായിരുന്നു ഇടത് മുന്നണി കണ്‍വീനർ ടി.പി രാമകൃഷ്ണൻറെ നിലപാട്. സമരക്കാർക്ക് വാശിയല്ല ദുർവ്വാശിയാണെന്നാണ് ശ്രീമതിയുടെ പ്രതികരണം.

വളരെ പുതിയ വളരെ പഴയ