താനൂർ: താനൂർ സാമൂഹികരോഗ്യ കേന്ദ്രത്തില്‍ നിന്നു മാർച്ച് 20-ന് എടക്കടപ്പുറം സ്വദേശിനിയുടെ കുട്ടിയുടെ കഴുത്തില്‍ നിന്നു സ്വർണ്ണ മാല മോഷ്ടിച്ച സ്ത്രീകള്‍ താനൂർ പോലിസിന്റെ പിടിയിലായി.
തമിഴ്നാട് സ്വദേശിനികളായ മഞ്ചസ് (25), ദീപിക (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആരോഗ്യ കേന്ദ്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് പുറത്ത് വിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒട്ടേറെ തമിഴ് സ്ത്രികളെ പോലിസ് നിരീക്ഷിച്ചിരുന്നു.
താനൂർ ഡിവൈഎസ്പി പി.പ്രമോദിൻറെ നേതൃത്വത്തില്‍ സിഐ. ടോണി ജെ. മറ്റം, സബ് ഇൻസ്പെക്ടർ എൻ.ആർ. സുജിത്ത്, സലേഷ്, സക്കീർ, ലിബിൻ, നിഷ, രേഷ്മ, പ്രബീഷ്, അനില്‍ എന്നിവരുടെ അനേക്ഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
ഇവർ സമാന രീതിയിലുള്ള സ്വർണ്ണ മോഷണ കേസുകളില്‍ പ്രതികളാണ്. പ്രതികളെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി ജില്ലാ ജയിലില്‍ റിമാൻഡ് ചെയ്തു.