കേരളം : ഓൺലൈൻ തട്ടിപ്പുകളുടെ പുതിയ രീതിയായി ഡിജിറ്റൽ അറസ്റ്റ് രംഗത്തെത്തിയിരിക്കുന്നു. ഇത് വ്യാജ അന്വേഷണ ഏജൻസികളുടെ പേരിൽ നടത്തുന്ന തട്ടിപ്പാണ്.നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള ശബ്ദവും വീഡിയോ കോളുകളും ഉപയോഗിച്ച്, വ്യക്തികളെ കള്ളപ്പണ ഇടപാടുകളിൽ പ്രതിയാണെന്ന് ഭീഷണിപ്പെടുത്തുകയാണ് തട്ടിപ്പുകാരുടെ രീതി. ഇങ്ങനെ മാനസിക സമ്മർദ്ദത്തിലാക്കി, കേസ് ഒഴിവാക്കാൻ പണം ആവശ്യപ്പെടുന്നു.
ഈ തട്ടിപ്പുകളെ നേരിടാൻ, അപ്രതീക്ഷിത കോളുകളോട് ജാഗ്രതയോടെ പ്രതികരിക്കുക. വ്യക്തിവിവരങ്ങൾ കൈമാറരുത്. പണം നൽകാതിരിക്കുക. സംശയമുണ്ടെങ്കിൽ പൊലീസിനെയോ മറ്റ് ഏജൻസികളെയോ വിളിച്ച് അറിയിക്കുക.ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകാർക്ക് പുതിയ വരുമാനമാർഗ്ഗമായി മാറിയിരിക്കുന്നു. അതിനാൽ ജാഗ്രതയോടെ പ്രതികരിക്കുക.ഇത്തരം തട്ടിപ്പുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും 1930 എന്ന നമ്പറിലും ലഭ്യമാണ്.
