കണ്ണൂർ :തളിപ്പറമ്പില്‍ സൂ സഫാരി പാർക്ക് ആരംഭിക്കാനുള്ള തീരുമാനവുമായി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം.കേരളത്തിലെ ആദ്യത്തെ സൂ സഫാരി പാർക്ക് കണ്ണൂർ നാടുകാണിയില്‍ വരാൻ പോകുന്നത്. തളിപ്പറമ്പ് ആലക്കോട് സംസ്ഥാന പാതയുടെ വശത്തായി സ്ഥിതി ചെയ്യുന്ന പ്ലാന്റേഷൻ കോർപ്പറേഷന്റെ കൈവശമുള്ള ഭൂമിയിലാണ് നിർദ്ദിഷ്ട പാർക്ക് സ്ഥാപിക്കുക. പാർക്ക് ആരംഭിക്കാനുള്ള നടപടിക്രമങ്ങള്‍ തയാറായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 256 ഏക്കർ ഭൂമി ഈ ആവശ്യത്തിന് വിട്ടുനല്‍കാൻ കൃഷി വകുപ്പ് തീരുമാനിച്ചു. റവന്യൂ വകുപ്പ് നടപടിക്രമങ്ങള്‍ പൂർത്തിയാക്കി പത്ത് ദിവസത്തിനകം ഉത്തരവ് പുറപ്പെടുവിക്കണമെന്ന് മുഖ്യമന്ത്രി നിര്ദ്ദേശിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്, കണ്ണൂർ തളിപ്പറമ്ബില്‍ സൂ സഫാരി പാർക്ക് ആരംഭിക്കാനുള്ള നടപടിക്രമങ്ങള്‍ തയ്യാറായി. തളിപ്പറമ്ബ് - ആലക്കോട് സംസ്ഥാന പാതയുടെ വശത്തായി സ്ഥിതി ചെയ്യുന്ന പ്ലാന്റേഷൻ കോർപ്പറേഷന്റെ കൈവശമുള്ള ഭൂമിയിലാണ് നിർദ്ദിഷ്ട പാർക്ക് സ്ഥാപിക്കുക. 256 ഏക്കർ ഭൂമി ഈ ആവശ്യത്തിന് വിട്ടുനല്‍കാൻ കൃഷി വകുപ്പ് തീരുമാനിച്ചു. നാടുകാണി ഡിവിഷനിലെ പ്ലാന്റേഷൻ കോർപ്പറേഷന്റെ കൈവശമുള്ള ഭൂമി റവന്യൂ വകുപ്പിന് വിട്ടു നല്‍കാനുള്ള നിരാക്ഷേപ പത്രമാണ് നല്‍കിയത്.റവന്യൂ വകുപ്പ് നടപടിക്രമങ്ങള്‍ പൂർത്തിയാക്കി പത്ത് ദിവസത്തിനകം ഉത്തരവ് പുറപ്പെടുവിക്കും. കൂടുകളില്‍ അല്ലാതെ സ്വഭാവിക വനാന്തരീക്ഷത്തില്‍ മ്യഗങ്ങള്‍ക്കും പക്ഷികള്‍ക്കും വിഹരിക്കാൻ കഴിയുന്ന തരത്തിലാണ് പാർക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നിലവിലുള്ള പ്രകൃതി അതേ പോലെ നിലനിർത്തി സ്വഭാവിക വനവല്‍ക്കരണം നടത്തിയാണ് പാർക്കിന്റെ രൂപകല്‍പ്പന. സഞ്ചാരികളെ കവചിത വാഹനങ്ങളിലാണ് പാർക്കിലൂടെ യാത്ര ചെയ്യിപ്പിക്കുക. പാർക്കിനോട് അനുബന്ധമായി ബൊട്ടാണിക്കല്‍ ഗാർഡൻ, മഴവെള്ള സംഭരണി, നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം എന്നിവയും ഉണ്ടാവും. പ്ലാന്റേഷൻ കോർപ്പറേഷനിലെ ജീവനക്കാരെ നിർദിഷ്ട പാർക്കിന്റെ ഭാഗമാകും. കണ്ണൂരില്‍ ഈ സൂ സഫാരി പാർക്ക് യാഥാർത്ഥ്യമാകുന്നതോടെ വടക്കൻ കേരളത്തിന്റെ വിനോദ സഞ്ചാര മേഖലക്ക് പുത്തൻ ഉണർവേകും എന്നാണ് മുഖ്യമന്തി പിണറായി വിജയൻ കുറിച്ചത്.