ന്യൂഡൽഹി: ട്രെയിനുകളിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരിൽ നിന്നും മറ്റ് നിയമലംഘകരിൽ നിന്നും ഈടാക്കുന്ന പിഴ തുക ഇന്ത്യൻ റെയിൽവേ കുത്തനെ കൂട്ടി. നിലവിലുണ്ടായിരുന്ന കുറഞ്ഞ പിഴ തുകയായ 250 രൂപയിൽ നിന്നും 500 രൂപയാക്കിയാണ് റെയിൽവേ അധികൃതർ വർദ്ധിപ്പിച്ചത്.
പുതിയ പരിഷ്കാരം അനുസരിച്ച് ടിക്കറ്റില്ലാതെ പിടിക്കപ്പെടുന്ന യാത്രക്കാർ അവർ സഞ്ചരിച്ച ദൂരത്തിന്റെ യഥാർത്ഥ യാത്രാനിരക്കിന് പുറമെ 500 രൂപ കൂടി അധികമായി പിഴയായി ഒടുക്കേണ്ടി വരും. ട്രെയിനുകളിലെ അനധികൃത യാത്രകൾ പരമാവധി തടയുന്നതിനും യാത്രക്കാരിൽ കൃത്യമായ അച്ചടക്കം ഉറപ്പാക്കുന്നതിനുമായാണ് റെയിൽവേ പിഴ തുക വലിയ തോതിൽ ഉയർത്തിയത്.
