തിരുവനന്തപുരം സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നതിനു മുൻപ് തന്നെ പകർച്ചപ്പനി പടർന്നുപിടിക്കുന്നു ഈ മാസം മാത്രം പനി ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷത്തി നാൽപ്പത്തിയെട്ടായിരം കടന്നു ഇരുപത്തിയാറ് ദിവസത്തിനിടെ ഒരു ലക്ഷത്തി നാൽപ്പത്തിയെട്ടായിരത്തി എൺപത്തിയൊൻപത് പേരാണ് വിവിധ പനികൾ ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത് എലിപ്പനി മലേറിയ ഡെങ്കിപ്പനി എന്നിവയും സംസ്ഥാനത്ത് വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നുണ്ട് അമീബിക് മസ്തിഷ്ക ജ്വരവും വലിയ രീതിയിൽ പടരുകയാണ് ഈ മാസം മാത്രം പനി ബാധിച്ച് പത്ത് പേരാണ് മരണപ്പെട്ടത് ഇതിൽ എട്ടുപേർ എലിപ്പനി ബാധിച്ചും രണ്ടു പേർ ഡെങ്കിപ്പനി ബാധിച്ചുമാണ് മരിച്ചത് ഇതിനിടെ ആഫ്രിക്കൻ രാജ്യങ്ങളിൽ പടരുന്ന മാരകമായ എബോള വൈറസിനെതിരെ സംസ്ഥാനം മുൻകരുതൽ സ്വീകരിക്കുന്നുണ്ട് ഇതിന്റെ ഭാഗമായി പനി ബാധിച്ച് എത്തുന്നവരുടെ വിദേശയാത്ര ചരിത്രമുൾപ്പെടെ ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട് സാധാരണ പകർച്ചപ്പനിയുടെ ലക്ഷണങ്ങൾ തന്നെയാണ് എബോളയ്ക്കുമുള്ളത് എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു
ഈ മാസം ഇതുവരെ ഒരു ലക്ഷത്തി നാൽപ്പത്തിനാലായിരം പേരാണ് സാധാരണ പകർച്ചപ്പനിക്ക് ചികിത്സ തേടിയത് കഴിഞ്ഞ ദിവസം മാത്രം അയ്യായിരത്തിലധികം ആളുകൾ ആശുപത്രികളിൽ എത്തി മൂവായിരത്തി അഞ്ച് പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയത് ഇതിൽ എഴുന്നൂറ്റി മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചു മറ്റുള്ളവരുടെ പരിശോധനാഫലം വരാനുണ്ട് എലിപ്പനി ലക്ഷണങ്ങളോടെ എത്തിയ ഇരുനൂറ്റി ഇരുപത്തിനാല് പേരിൽ നൂറ്റി ഇരുപത്തിരണ്ട് പേർക്ക് രോഗം കണ്ടെത്തി ജലാശയങ്ങളിൽ നിന്ന് പടരുന്ന അമീബിക് മസ്തിഷ്ക ജ്വരം സംസ്ഥാനത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത് ഈ മാസം ഇരുപത്തിയേഴ് പേർക്കാണ് രോഗം കണ്ടെത്തിയത് ഇതിൽ പതിമൂന്ന് പേരും മരണത്തിന് കീഴടങ്ങി
സംസ്ഥാനത്ത് വയറിളക്കരോഗങ്ങളും കടുത്ത രീതിയിൽ വർദ്ധിച്ചുവരികയാണ് ഈ മാസം മാത്രം നാല്പത്തിരണ്ടായിരത്തി എണ്ണൂറ്റി അറുപത്തിയെട്ട് പേരാണ് വയറിളക്കരോഗങ്ങൾക്ക് ചികിത്സ തേടിയത് കഴിഞ്ഞ ദിവസം മാത്രം രണ്ടായിരത്തി നാനൂറ്റി പതിനാറ് പേർ ആശുപത്രികളിൽ എത്തി മലിനജലത്തിലൂടെ പടരുന്ന ബാക്ടീരിയയായ ഷിഗെല്ല മുപ്പത്തിയൊന്ന് പേർക്കാണ് ഈ മാസം ബാധിച്ചത് കടുത്ത ചൂടും ഇടയ്ക്കിടെ പെയ്യുന്ന മഴയും ഇത്തരം രോഗങ്ങൾക്ക് കാരണമാകുന്നതിനാൽ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാനും വ്യക്തി ശുചിത്വവും പരിസര ശുചിത്വവും കൃത്യമായി പാലിക്കാനും ആരോഗ്യവകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്
മഴക്കാല രോഗങ്ങളുടെ ചികിത്സയ്ക്ക് ആവശ്യമായ മരുന്നും മറ്റ് മെഡിക്കൽ ഉപകരണങ്ങളും അടിയന്തരമായി ലഭ്യമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് ആശുപത്രികളിൽ കുറഞ്ഞത് രണ്ടാഴ്ചയ്ക്കുള്ള മരുന്നും ഉപകരണങ്ങളും സംഭരിച്ചു വയ്ക്കേണ്ടതാണെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ അറിയിച്ചു
