തിരുവനന്തപുരം: രാജ്യത്തെ വാണിജ്യ ബാങ്കുകള്‍ ചെക്കുകള്‍ അതാത് ദിവസം തന്നെ പാസാക്കണമെന്ന റിസർവ് ബാങ്കിന്റെ നിർദേശം ഇന്നു മുതല്‍ നടപ്പിലാക്കും.
പുതിയ നയമനുസരിച്ച് ബാങ്കിലേല്‍പ്പിക്കുന്ന ചെക്ക്, ബാങ്കുകള്‍ രാവിലെ പത്ത് മുതല്‍ വൈകിട്ട് നാല് വരെ ചെക്കുകള്‍ സ്‌കാൻ ചെയ്ത് അന്നേ ദിവസം വൈകിട്ട് ഏഴിന് മുൻപ് ക്ലിയർ ചെയ്തിരിക്കണം.
സെറ്റില്‍മെന്‍റ് കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളില്‍ തുക ഉപയോക്താവിന്റെ അക്കൗണ്ടില്‍ ക്രെഡിറ്റാകും.
ചെക്ക് നല്‍കിയ ആളിന്റെ അക്കൗണ്ടില്‍ ആവശ്യമായ തുക ഉണ്ടാകണമെന്ന് മാത്രം. നിലവില്‍ മിക്ക ബാങ്കുകളും കുറഞ്ഞത് രണ്ടു പ്രവൃത്തി ദിവസമെടുത്താണ് ഇടപാടുകാരന്റെ അക്കൗണ്ടില്‍ പണമെത്തിക്കുന്നത്.
എസ്ബിഐ, എച്ച്‌ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ബാങ്കുകളെല്ലാം നിർദേശം നടപ്പിലാക്കും.
ചെക്ക് അംഗീകരിക്കണോ തള്ളണോയെന്ന്, അത് സ്വീകരിക്കുന്ന ബാങ്ക് വൈകിട്ട് ഏഴിനു മുമ്പ് തീരുമാനിക്കണം. അല്ലാത്തപക്ഷം അവ അംഗീകരിച്ചതായി കണക്കാക്കും.
