ആലപ്പുഴ: വാടയ്ക്കലില്‍ പതിനേഴുകാരി അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. മഹിളാ കോണ്‍ഗ്രസ് നേതാവിനാണ് മകളുടെ കുത്തേറ്റത്.
കഴുത്തിന് ഗുരുതരമായി പരിക്കേറ്റ യുവതിയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീടിന്റെ തറയിലുള്ള നായയുടെ മൂത്രം കഴുകിക്കളയാൻ ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു തർക്കം രൂക്ഷമായത്. വാടയ്ക്കല്‍ ഷണ്‍മുഖ സ്വാമി ക്ഷേത്രത്തിന് സമീപമാണ് സംഭവം.
ഫോണ്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
