എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്കും, മുൻ എംഎൽഎ പി. വി. അൻവറിനും നിർണായകമായ നിലമ്പൂർ ഉപ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ നാളെ. രാവിലെ എട്ടു മണിക്ക് ആരംഭിക്കുന്ന വോട്ടെണ്ണലിൽ ആദ്യ ഫലസൂചന എട്ടരയോടെ ലഭ്യമാകും. രാവിലെ എട്ട് മണിയോടെ ചുങ്കത്തറ മാർത്തോമ ഹയർ സെക്കണ്ടറി സ്ക്കൂളിൽ വോട്ടെണ്ണൽആരംഭിക്കും. 14 ടേബിളുകളിലായി 19 റൗണ്ട് വോട്ടെണ്ണൽ നടക്കുന്നത്.
പൂർണ ആത്മവിശ്വാസത്തിലും വിജയ പ്രതീക്ഷയിലുമാണ് മുന്നണികളും സ്ഥാനാർഥികളും. സമീപ കാലത്തെ ഉപ തെരഞ്ഞെടുപ്പുകളുടെ കണക്കെടുത്താൽ നിലമ്പൂരിലാണ് ഏറ്റവും ഏറ്റവും കൂടുതൽ പോളിംങ് രേഖപ്പെടുത്തിയത്. ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണുള്ളത്.
തെരഞ്ഞെടുപ്പിൽ ആര് ജയിച്ചാലും ഈ വർഷം നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൻ്റെയും അടുത്ത വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെയും വിജയ സൂചനകൾ അതിൽ ഒളിഞ്ഞു കിടക്കുന്നുണ്ട്.
ഉപതെരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും, പി. വി. അൻവറിനും ഒരുപോലെ നിർണായകമാണ്.