നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ 7 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ കുതിച്ച് കയറി ആര്യാടൻ ഷൗക്കത്ത്. ഷൗക്കത്തിന്റെ ലീഡ് 6000 കടന്നു. മൂത്തേടത്ത് ലീഗിന് വ്യക്തമായ സ്വാധീനമുള്ള പഞ്ചായത്തിൽ യുഡിഎഫ് വോട്ട് ചോർന്നില്ല. വഴിക്കടവിലെ പോലെ ലീഗ് വോട്ടുകൾ ചോർന്നില്ല. യുഡിഎഫ് 3000 വോട്ട് ഭൂരിപക്ഷം പ്രതീക്ഷിച്ച പഞ്ചായത്തിൽ 3700 ലധികം ലീഡ് നേടാൻ അവർക്കായി. അഞ്ചാം റൗണ്ട് പൂർത്തിയായപ്പോൾ 3890 വോട്ടിൻ്റെ ലീഡാണ് യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് ലഭിച്ചത്.
അതേസമയം തികഞ്ഞ വിജയ പ്രതീക്ഷയിലെന്ന് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. കുറച്ച് നേരം കൂടി കാത്തിരുന്നാൽ മതിയെന്നും വിജയം യുഡിഎഫിന് തന്നെയാണെന്ന് ആര്യാടൻ ഷൗക്കത്ത്. പിവി അൻവറിന്റെ ക്രോസ് വോട്ടിങ് ആരോപണത്തിന് മറുപടിയില്ലെന്നും പല കാര്യങ്ങളും മാറിമാറി പറയുന്നുണ്ടെന്നും അദേഹം പ്രതികരിച്ചു. എല്ലാ പഞ്ചായത്തുകളിലും നഗരസഭയിലും ഭൂരിപക്ഷം കിട്ടുമെന്നും അദേഹം വ്യക്തമാക്കി. പിവി അൻവറിനാണ് ആശങ്കയെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.