Zygo-Ad

സ്കൂ‌ൾ പരിസരങ്ങളിലെ പരിശോധന ; 'ഓപ്പറേഷൻ ലൈഫ്' ൽ 18 കടകൾക്ക് പിഴ, പരിശോധന ശക്തമാക്കും

 


കണ്ണൂർ :വിദ്യാലയ പരിസരങ്ങളിൽ കുട്ടികളെ ലക്ഷ്യംവെച്ച് ഗുണനിലവാരമില്ലാത്ത ഭക്ഷണസാധനങ്ങൾ വിൽപന നടത്തുന്നവർക്കെതിരെ നടപടിക്കൊരുങ്ങി ഭക്ഷ്യസുരക്ഷാവകുപ്പ്. സ്കൂൾ, കോളേജ് പരിസരങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ വിൽക്കുന്ന ഭക്ഷ്യവസ്തുക്കളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനായി 'ഓപ്പറേഷൻ ലൈഫ്' പദ്ധതി പ്രകാരം ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ണൂരിലും പ്രത്യേക പരിശോധനകൾ നടത്തി.

സ്കൂ‌ൾ, കോളേജ് പരിസരങ്ങൾ കേന്ദ്രീകരിച്ച് സുരക്ഷിതമല്ലാത്ത മിഠായികൾ, ശീതള പാനീയങ്ങൾ, കാൻഡി, സിപ്പ്അപ്പ്, ജ്യൂസുകൾ എന്നിവ ഉത്പാദിപ്പിക്കുകയും സംഭരിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്ന കടകളിലാണ് പരിശോധന നടത്തുന്നത്. ജില്ലയിൽ 166 കടകളിൽ പരിശോധന നടത്തി. 85 സാംപിളുകൾ പരിശോധനക്കെടുത്തു. 18 കടകൾക്ക് പിഴയടക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്. രണ്ടുകടകളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു. 23 കടകൾക്ക് തെറ്റുതിരുത്താൻ നോട്ടീസ് നൽകി. കടയുടമകൾ വിൽക്കുന്ന ഭക്ഷണസാധനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതാണെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു.

വളരെ പുതിയ വളരെ പഴയ