Zygo-Ad

കുട്ടികൾ ഇനി നീന്തി പഠിക്കും; 5 മുതൽ 10 വരെയുള്ള ക്ലാസ്സുകാർക്ക് നീന്തൽ പരിശീലനം പാഠ്യ പദ്ധതിയിൽ


സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ അഞ്ച്‌ ലക്ഷത്തോളം കുട്ടികൾ ഇനി നീന്തൽ അഭ്യസിക്കും. ഇതിനായി അഞ്ച്‌ മുതൽ പത്തു വരെ ക്ലാസുകൾക്കുള്ള അധ്യാപക കൈപ്പുസ്‌തകത്തിൽ നീന്തൽ സാക്ഷരത ഉൾപ്പെടുത്തി. 

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും മറ്റും സഹായത്തോടെ പൊതു നീന്തൽ കുളങ്ങളിലാകും പരിശീലനം.

 സ്‌കൂളുകളിൽ പോർട്ടബിൾ പൂളുകൾ സ്ഥാപിച്ചും പരിശീലനം നൽകും. കായിക വകുപ്പിന്റെയും സ്‌പോർട്‌സ്‌ കൗൺസിലിന്റെയും സഹകരണത്തോടെ മുഴുവൻ അധ്യാപകർക്കും നീന്തൽ പരിശീലനം നൽകും.

 മുങ്ങി മരണങ്ങൾ ഇന്ന്‌ പതിവാകുകയാണ്‌. മരണത്തിന്‌ ഇരയാകുന്നത്‌ കൂടുതൽ കുട്ടികളാണ്‌. ചെറിയ ക്ലാസ്‌ മുതൽ നീന്തൽ പരിശീലനം നൽകിയാൽ മുങ്ങി മരണങ്ങൾ ഉൾപ്പെടെയുള്ള പല അപകടങ്ങളും കുട്ടികൾക്ക്‌ അതിജീവിക്കാനാകും.

 ഈ ലക്ഷ്യത്തോടെ നീന്തൽ പരിശീലനം മുഴുവൻ സ്‌കൂളുകളിലും നടപ്പാക്കുമെന്ന്‌ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചിരുന്നു. നീന്തൽ പാഠ്യ പദ്ധതിയുടെ ഭാഗമാക്കണമെന്ന്‌ മനുഷ്യാവകാശ കമീഷനും നിർദേശിച്ചിരുന്നു. 

ഹെൽത്ത് ആന്റ്‌ ഫിസിക്കൽ എഡ്യൂക്കേഷന്റെ ഭാഗമാക്കിയാണ്‌ നീന്തൽ പഠിപ്പിക്കുന്നത്‌. നീന്തലിന്റെ പ്രാധാന്യം, മത്സര ഇനങ്ങൾ, കാറ്റഗറി തുടങ്ങിയവ പഠിപ്പിക്കും. 

ജനകീയ പിന്തുണയോടെ പ്രായോഗിക പരിശീലനവും നൽകും. സ്‌കൂളുകളിൽ നീന്തൽകുളം വളരെ പരിമിതമാണ്‌. അതിനാൽ പരിസരത്തെ നീന്തൽ കുളങ്ങളെ ആശ്രയിക്കും. പോർട്ടബിൾ നീന്തൽ കുളവും സ്‌കൂളുകളിൽ ഒരുക്കും. 

ഇതിന്‌ തദ്ദേശഭരണ സ്ഥാപനങ്ങൾ, സ്‌പോർട്‌സ്‌ കൗൺസിൽ, ക്ലബ്ബുകൾ, വിവിധ സ്ഥാപനങ്ങൾ, പിടിഎ തുടങ്ങിയവയുടെ സഹായം തേടും. പരിസരത്തെ ക്ഷേത്ര കുളങ്ങളും പള്ളിക്കുളങ്ങളും ഉപയോഗിക്കാനാകുമോ എന്നും പരിശോധിക്കാം.```

വളരെ പുതിയ വളരെ പഴയ