ന്യൂഡൽഹി: വില്‍പന നടത്തിയതോ ഭാഗം ചെയ്തതോ ആയ ഭൂമിയുടെ ആധാരം രജിസ്റ്റർ ചെയ്യുന്നതിന് അടിയാധാരം ഹാജരാക്കേണ്ടെന്ന് സുപ്രീം കോടതി.
ഇതു സംബന്ധിച്ച് നേരത്തെ ചെന്നൈ ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീം കോടതി ശരി വെച്ചു.
അടിയാധാരം ഹാജരാക്കാത്തതിനാലോ അസ്സല്‍ ആധാരം നഷ്ടപ്പെട്ടതിനാല്‍ പൊലീസിന്റെ നോണ്‍ ട്രേസബിള്‍ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയാത്തതിനാലോ ഭൂമികളുടെ ആധാരം രജിസ്റ്റർ ചെയ്യുന്നത് നിരസിക്കരുതെന്ന ചെന്നൈ ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി ശരി വെച്ചത്.
രജിസ്ട്രേഷൻ നിയമത്തിലെ റൂള്‍ 55 എ (1) ഒന്ന് കണക്കിലെടുത്ത് അടിയാധാരം ഹാജരാക്കിയില്ലെന്നു കാണിച്ച് അവകാശ ഒഴിമുറി ആധാരം രജിസ്റ്റർ ചെയ്യുന്നത് നിരസിച്ച കേസിലാണ് വിധി പ്രസ്താവന. അടിയാധാരത്തിന്റെ പകർപ്പ് രജിസ്റ്റർ ഓഫീസില്‍ ഉണ്ടെന്നിരിക്കെ അതു പരിശോധിച്ചു പുതിയ രജിസ്ട്രേഷൻ നടത്താവുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടു.