Zygo-Ad

തളിപ്പറമ്പിൽ വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ കമൻ്റിട്ടതിന് അമ്മയെയും മകനെയും വീട്ടില്‍ കയറി മര്‍ദ്ദിച്ചു: രണ്ടു പേര്‍ക്കെതിരെ കേസെടുത്തു

 


തളിപ്പറമ്പ്: ക്ഷേത്രത്തിന് സമീപം സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡ് കാണാതായ സംഭവത്തില്‍ വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയില്‍ അഭിപ്രായം പറഞ്ഞതിന് യുവാവിനെയും അമ്മയേയും രണ്ടംഗ സംഘം വീട്ടില്‍ കയറി ആക്രമിച്ചു.

വെള്ളാവ് പേക്കാട്ട്‌ വയലിലെ വടേശ്വരത്ത് വീട്ടില്‍ എം.വി.ജയേഷ് (43) അമ്മ ശകുന്തള (60) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

തൈകക്കല്‍ ഭഗവതി ക്ഷേത്രം ഉല്‍സവത്തോടനുബന്ധിച്ച്‌ സ്ഥാപിച്ച ആശംസാ ബോര്‍ഡാണ് കാണാതായത്. ഇത് സംബന്ധിച്ചാണ് വാടസ്‌ആപ്പ് ഗ്രൂപ്പ് ചര്‍ച്ചയില്‍ ജയേഷ് അഭിപ്രായം പറഞ്ഞത്. 

ഇന്നലെ വൈകുന്നേരം 6.40 ന് കെ.വി.പ്രവീണ്‍, ഒ.കെ.വിജയന്‍ എന്നിവരാണ് ഇരുവരേയും ആക്രമിച്ചത്. തളിപ്പറമ്പ് പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തു അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ