Zygo-Ad

സ്പാനിഷ് വിപ്ലവം :ഫ്രാൻസിനെ തകർത്ത് സ്പെയിൻ ലോകകപ്പ് ഫൈനലിൽ

 


ഡാലസ്: ആവേശം അണപൊട്ടിയൊഴുകിയ സെമി ഫൈനൽ പോരാട്ടത്തിൽ ഫ്രാൻസിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തകർത്ത് സ്പെയിൻ ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു. 2010-ൽ ലോകകിരീടം നേടിയതിന് ശേഷം ഇതാദ്യമായാണ് സ്പെയിൻ ടൂർണമെന്റിന്റെ കലാശപ്പോരാട്ടത്തിന് യോഗ്യത നേടുന്നത്.

മത്സരത്തിന്റെ ഇരുപതാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് മികേൽ ഒയർസബാലാണ് സ്പെയിനിന് ആദ്യ ലീഡ് സമ്മാനിച്ചത്. സ്പാനിഷ് യുവതാരം ലമീൻ യമാലിനെ ഫ്രഞ്ച് പ്രതിരോധ താരം ലുകാസ് ഡെഗ്നെ ഫൗൾ ചെയ്തതിനാണ് പെനാൽറ്റി ലഭിച്ചത്. നടപ്പു ലോകകപ്പിൽ ആദ്യമായി ഫ്രാൻസ് പിന്നിലായ മത്സരത്തിന്റെ രണ്ടാം പകുതിയിൽ പെ‍ഡ്രോ പോറോ സ്പെയിനിന്റെ വിജയമുറപ്പിച്ച രണ്ടാം ഗോളും നേടി. അമ്പത്തിയെട്ടാം മിനിറ്റിൽ ഡാനി ഓൽമോയുമായി ചേർന്ന് നടത്തിയ മുന്നേറ്റത്തിനൊടുവിലാണ് തകർപ്പൻ ഷോട്ടിലൂടെ പോറോ ഫ്രഞ്ച് ഗോളി മിക് മൈഗ്നാനെ അമ്പരപ്പിച്ചു കൊണ്ട് വലകുലുക്കിയത്.

മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ ഫ്രാൻസിന്റെ വശത്തുനിന്നാണ് ശക്തമായ മുന്നേറ്റങ്ങൾ ഉണ്ടായതെങ്കിലും സ്പാനിഷ് പ്രതിരോധ കോട്ട തകർക്കാൻ അവർക്കായില്ല. ഇതിനിടെ പരുക്കേറ്റ ഫ്രഞ്ച് താരം വില്യം സലിബയ്ക്ക് കളം വിടേണ്ടി വന്നത് ഫ്രാൻസിന് തിരിച്ചടിയായി. കളിയിലുടനീളം സ്പെയിൻ മികച്ച ആക്രമണ ഫുട്ബോളാണ് പുറത്തെടുത്തത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഫ്രഞ്ച് നായകൻ കിലിയൻ എംബപെ തൊടുത്ത ശക്തമായ ഷോട്ട് മാർക് കുക്കുറെല്ല തടഞ്ഞതോടെ ഫ്രാൻസിന്റെ തിരിച്ചുവരവ് പ്രതീക്ഷകൾ പൂർണ്ണമായും അസ്തമിക്കുകയായിരുന്നു. 

വളരെ പുതിയ വളരെ പഴയ