ന്യൂഡൽഹി: അനിൽ അംബാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള 3,084 കോടി രൂപയുടെ 40 ലധികം ആസ്തികൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് താൽക്കാലികമായി കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് നടപടി.
ബാന്ദ്ര വെസ്റ്റ് പാലി ഹിൽസിലെ വസതി, ന്യൂഡൽഹിയിലെ റിലയൻസ് സെന്റർ, കാഞ്ചീപുരം, കിഴക്കൻ ഗോദാവരി, ഡൽഹി, നോയിഡ, ഗാസിയാബാദ്, മുംബൈ, പൂനെ, താനെ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ വസ്തുവകകൾ എന്നിവ കണ്ടുകെട്ടിയ സ്വത്തുക്കളിൽ ഉൾപ്പെടുന്നു. ഓഫീസ് കെട്ടിടങ്ങൾ, റെസിഡൻഷ്യൽ യൂണിറ്റുകൾ, ഭൂമി എന്നിവയും ഇക്കൂട്ടത്തിലുണ്ട്.
