Zygo-Ad

കാലാവധി പൂർത്തിയായിട്ടും അംശാദായം കുടിശ്ശികയായാൽ പ്രവാസി പെൻഷൻ ലഭിക്കില്ല :കുടിശ്ശിക ഒരുമിച്ചടക്കാനുള്ള സൗകര്യം മുന്നറിയിപ്പില്ലാതെ റദ്ദാക്കി

 


തിരുവനന്തപുരം:  കേരള പ്രവാസി ക്ഷേമബോർഡ് പെൻഷന് വേണ്ട കാലാവധി പൂർത്തിയായിട്ടും അംശാദായം കുടിശ്ശി കയായവർക്ക് ഇനി പെൻഷൻ ലഭിക്കില്ല.

കാലാവധി പൂർത്തിയായി പണമടക്കാൻ കുടിശ്ശികയായ വർക്ക് തുക രണ്ടുവർഷത്തിന കം ഒരുമിച്ചടച്ചാൽ പെൻഷൻ ലഭ്യമാക്കിയിരുന്നത് നവംബർ ഒന്നുമുതൽ മുന്നറിയിപ്പില്ലാതെ റദ്ദാക്കി. 

കഴിഞ്ഞ 31 വരെ കുടി ശ്ശികയായ അംശാദായം കേരള പ്രവാസി ക്ഷേമബോർഡ് വെബ്സൈറ്റിലൂടെ അടയ്ക്കാൻ കഴിയുമായിരുന്നു.

ബോർഡിന്റെ നടപടി കാരണം പെൻഷൻ അംഗത്വം നേടി കാലാവധി പൂർത്തിയായിട്ടും പണമടയ്ക്കാൻ വീഴ്ച സംഭവിച്ച ആയിരക്കണക്കിനാളുകൾക്ക് ഇനി മുതൽ പെൻഷൻ ലഭിക്കില്ല.


 പെൻഷൻ അംഗത്വംനേടി 60 വയസ് തികയുകയോ അഞ്ചു വർഷത്തിൽ കുറയാതെ പണമടയ്ക്കുകയോ ചെയ്യുന്ന പ്രവാസി കൾക്കാണ് പെൻഷൻ നൽകുന്നത്.

അഞ്ചുവർഷത്തിൽ കൂടുതൽ പണമടച്ചവർക്ക് ആനുപാതികമായി പെൻഷൻ തുക വർധനയും ലഭിച്ചുവരുന്നുണ്ട്. നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് (1 ബി കാറ്റഗറി) 3,000 രൂപയാണ് പ്രതിമാസ അടിസ്ഥാന പെൻഷൻ. നിലവിൽ ജോലിചെയ്യുന്നവർക്ക് (1എ കാറ്റഗറി) കാലാവധി പൂർത്തിയായാൽ 3,500 രൂപയാണ് ലഭിക്കുക.

അഞ്ചുവർഷത്തിൽ കൂടുതൽകാലം തുടർച്ചയായി അംശാദായം അടച്ചിട്ടുള്ള അംഗങ്ങൾക്ക് പൂർത്തിയാക്കിയ ഓരോ വർഷത്തിനും മിനിമം പെൻഷൻ തുകയുടെ മുന്ന് ശതമാനത്തിന് തുല്യമായ തുക അധിക പെൻഷനായി നൽകിവരുന്നുണ്ട്.

പെൻഷൻ അംഗത്വം നേടിയ നാട്ടിൽ തിരിച്ചെത്തിയവർ അംശാദായമായി പ്രതിമാസം 200 രൂപയും നിലവിൽ വിദേശത്ത് ജോലിചെയ്യുന്ന പ്രവാസികൾ 350 രൂപയു മാണ് അടയ്ക്കേണ്ടത്.

60 വയസ് പൂർത്തിയായ പെൻഷന് അർഹതയുള്ള വിദേശത്തുള്ള പലരും വർഷത്തിലൊരിക്കൽ ലഭിക്കുന്ന അവധിക്ക് നാട്ടിലെത്തിയാലാണ് ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം ഓൺലൈനായി നൽകിയിരുന്നത്. ഇത്തരത്തിൽ നാട്ടിൽ വന്ന് പെൻഷന് അപേക്ഷ നൽകാമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നവർക്ക് കേരള പ്രവാസി ക്ഷേമബോർഡ് തീരുമാനം തിരിച്ചടിയാകും.

പ്രവാസികളെ ക്ഷേമനിധിയിൽ അംഗത്വം എടുപ്പിക്കുകയും പ്രതിമാസം കൃത്യമായി അംശാദായം അടപ്പി ക്കുകയും ചെയ്ത പ്രവാസി സേവാകേന്ദ്ര പോലെയുള്ള സെന്ററുകൾക്കും പെൻഷൻകാർക്ക് കൃത്യമായി മറുപടി നൽകാനാവുന്നില്ല.

കൊവിഡുകാലത്ത് നൽകിയ താൽകാലിക ഇളവാണ് നിർത്തലാക്കിയതെന്നാണ് കേരള പ്രവാസി ക്ഷേമ ബോർഡ് അധികൃതരുടെ വിശദീകരണം. എല്ലാ ജില്ലകളിലും അദാലത്തുകളിൽ ഇക്കാര്യം സുചിപ്പിച്ചിരുന്നുവെന്നും ബോർഡ് അധികൃതർ വ്യക്തമാക്കി.

വളരെ പുതിയ വളരെ പഴയ