മുഹറം അവധി തിങ്കളാഴ്ചത്തേക്ക് മാറ്റില്ല. മുസ്ലിം ലീഗിന്റെ അടക്കമുള്ളവരുടെ ആവശ്യം സർക്കാർ തള്ളി. ഞായറാഴ്ചയാണ് നിലവില്‍ കലണ്ടറില്‍ മുഹറം രേഖപ്പെടുത്തിയിട്ടുള്ളത്.
ഇസ്ലാമിക കലണ്ടറിലെ ആദ്യ മാസമായ മുഹറം, ഇസ്ലാമിക പുതുവത്സരത്തിന്റെ ആരംഭത്തെ സൂചിപ്പിക്കുന്നതാണ്. ഇസ്ലാമിക കലണ്ടർ ചന്ദ്ര മാസപ്പിറവി പ്രകാരം കണക്കാകുന്നതിലാണ് ഈ വർഷം മുഹറം പത്ത് വരുന്നത് ജുലൈ 7 തിങ്കളാഴ്ചയാണ്.
തിങ്കളാഴ്ച അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ടി.വി ഇബ്രാഹീം എം എല്‍ എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.
സർക്കാർ അവധി ഞായാറാഴ്ചയായതിനാല്‍ തന്നെ തിങ്കളാഴ്ച അവധി ആയിരിക്കുമോയെന്ന സംശയം ഇതിനോടകം തന്നെ സ്വാഭാവികമായും ഉയർന്ന് വന്നിട്ടുണ്ട്.
മുഹറം 10 തിങ്കാളാഴ്ച ആയതിനാല്‍ ആ ദിവസം അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ടി.വി ഇബ്രാഹീം എം എല്‍ എ മുഖ്യമന്ത്രിക്ക് കത്ത് കൈമാറിയിട്ടുമുണ്ട്.
'ചന്ദ്ര മാസ പിറവി'യുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കുന്ന മുഹറം 10 തിങ്കളാഴ്ചയാണ് കേരളത്തില്‍ ആചരിക്കുന്നത്.
സർക്കാർ കലണ്ടർ പ്രകാരം ജൂലൈ 6 ഞായറാഴ്ച ആണ് നിലവില്‍ അവധി ഉള്ളത്. എന്നാല്‍ മുഹറം 10 ആചരിക്കുന്ന തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്.
ഫയല്‍ ജനറല്‍ അഡ്മിസ്‌ട്രേഷൻ വിഭാഗത്തിന്റെ പരിഗണനയിലാണ്. ടി.വി ഇബ്രാഹീം എം എല്‍ എ ഫേസ്ബുക്കില്‍ കുറിച്ചു.
മുഹറം അവധി മാറ്റി നിശ്ചിയിക്കണമെന്ന് ആവശ്യപ്പെട്ട് എസ് വൈ എസും രംഗത്ത് വന്നിട്ടുണ്ട്. സർക്കാർ കലണ്ടർ പ്രകാരം ഹിജ്റ വർഷം 1447 മുഹറം ഒന്നായി കണക്കാക്കിയിട്ടുള്ളത് 2025 ജൂണ്‍ 27 ആണ്.
എന്നാല്‍ വിശ്വാസികള്‍ ചന്ദ്രപ്പിറവിയുടെ അടിസ്ഥാനത്തിലാണ് മാസം കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ മാസം നിശ്ചയിച്ചപ്പോള്‍ ജൂണ്‍ 28 നാണ് ഒന്ന് വന്നിട്ടുള്ളത്. വിശ്വാസികള്‍ പ്രാധാന്യം കല്‍പ്പിക്കുന്ന മുഹറം 10 വരുന്നത് 2025 ജൂലൈ 7 തിങ്കളാഴ്ചയാണ്.