കൊല്ലം: ഓട്ടിസം ബാധിതയായ ആറ് വയസുകാരിയുടെ മരണത്തില്‍ ദുരൂഹത. പെണ്‍കുട്ടി ക്രൂര പീഡനത്തിന് ഇരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്.
ബന്ധുവും അയല്‍വാസിയുമായ 14കാരൻ കുട്ടിയെ ദുരുപയോഗം ചെയ്തെന്ന് പൊലീസ് വ്യക്തമാക്കി. പോസ്റ്റുമോർട്ടം റിപ്പോർട്ട് മാധ്യമങ്ങൾക്ക് ലഭിച്ചു.
ഏപ്രില്‍ 19 നാണ് കുട്ടി മരിച്ചത്. ക്ഷീണത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിച്ചിച്ച കുട്ടി മരണപ്പെടുകയായിരുന്നു.
കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവും അണുബാധയുമുണ്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ പറയുന്നു. കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം.
14കാരന്റെ വീട്ടില്‍ ഏല്‍പ്പിച്ചാണ് കുട്ടിയുടെ അമ്മ അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തു പോയിരുന്നത്. ബന്ധുക്കള്‍ ആയതിനാല്‍ കുട്ടിക്ക് വീട്ടില്‍ എല്ലാവരോടും നല്ല അടുപ്പമായിരുന്നു.
ഇതാണ് 14 കാരൻ ദുരുപയോഗം ചെയ്തത്. നിലവില്‍ ചൈല്‍ഡ് ലൈനിന്റെ നിരീക്ഷണത്തിലാണ് 14 കാരൻ. അതിനിടെ ബന്ധുവായ 14 കാരനെ കുട്ടിയുടെ അമ്മ സംരക്ഷിക്കുന്നു എന്ന് ആരോപിച്ച് പരാതിക്കാരനായ പിതാവ് രംഗത്തു വന്നു.