തൃക്കരിപ്പൂർ: ഇരുചക്ര വാഹന വായ്പ തിരിച്ചടവ് മുടങ്ങിയത് അടക്കാൻ പറഞ്ഞ വിരോധത്തിന് ഇൻഡ്‌സ് ഇൻഡ് ബാങ്ക് ജീവനക്കാരനെ ബൈക്ക് കൊണ്ട് ഇടിപ്പിച്ച് വീഴ്ത്തി മർദ്ദിക്കുകയും താക്കോല്‍ കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു.
സംഭവത്തില്‍ മൂന്ന് പേർക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു.
സൗത്ത് തൃക്കരിപ്പൂർ എളമ്പച്ചിയിലെ രാമവില്യം വീട്ടില്‍ കെ.പി.വി.സോബിനെയാണ് (25) ആക്രമിച്ചത്. കഴിഞ്ഞ ദിവസം ചെറുവത്തൂരിലെ യോക്കാസ് സ്‌പോർട്‌സിന് മുന്നില്‍ വെച്ചാണ് സംഭവം. കെ.എല്‍-60 ഡബ്‌ള്യു 1708 ബൈക്ക് കൊണ്ടാണ് സോമിനെ ഇടിച്ചു വീഴ്ത്തിയത്.
റമീസ്, ഗഫൂർ, റംഷീദ് എന്നിവരുടെ പേരിലാണ് കേസ്.
റമീസിന്റെ ബൈക്കിന്റെ ലോണിന്റെ തിരിച്ചടവ് മുടങ്ങിയത് സംബന്ധിച്ച് ചോദിച്ചതിനാണ് സോബിനെ ആക്രമിച്ചതെന്ന് പറയുന്നു. ഇയാളെ
ചെറുവത്തൂരിലെ കെ.എ.എച്ച്.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.