കാസര്‍ഗോഡ്: ചെര്‍ളടുക്കയില്‍ പതിനാറുകാരനെ സ്റ്റീല്‍ പൈപ്പും നഞ്ചക്കും ഉപയോഗിച്ച് ആക്രമിച്ചതായി പരാതി.
സംഭവത്തില്‍ ചെര്‍ക്കള, നെല്ലിക്കട്ട, സാല്‍ തടുക്ക സ്വദേശികളായ അഞ്ചു പേര്‍ക്കെതിരെ ബദിയഡുക്ക പോലിസ് കേസെടുത്തു. വധശ്രമത്തിനാണ് കേസ്. രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തു.
ഇവരില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു. അബുതാഹിർ (20), മുഹമ്മദ് ഷരീക്ക് (20) എന്നിവരാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. രാത്രി എട്ടോടെ കൂട്ടുകാർക്കൊപ്പം നില്‍ക്കുകയായിരുന്ന വിദ്യാർഥിയെയാണ് ഇവർ ആക്രമിച്ചത്. രണ്ടു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.
മൂന്നു പേർ കടന്നു കളഞ്ഞു. ഇവരില്‍ ഒരാളുടെ പേര് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റു രണ്ടുപേരെ കണ്ടാല്‍ തിരിച്ചറിയുമെന്ന് പരാതിക്കാരനായ വിദ്യാർഥി പറഞ്ഞു. പിടികൂടാനുള്ള പ്രതികളെ പെട്ടെന്ന് വലയിലാക്കുമെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.