കണ്ണൂർ: എട്ട് മാസം പ്രായമായ കുഞ്ഞിന് മെഡിക്കല്‍ ഷോപ്പിലെ ഫാർമസിസ്റ്റുകള്‍ മരുന്ന് മാറി നല്‍കിയ സംഭവത്തില്‍ കണ്ണൂർ പഴയങ്ങാടിയിലുള്ള ഖദീജ മെഡിക്കല്‍സില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി.
ഡോക്ടർ കൃത്യമായി മരുന്ന് എഴുതിയിട്ടും ഡോസ് കൂടിയ മരുന്നാണ് മെഡിക്കല്‍ ഷോപ്പില്‍ നിന്നും എടുത്തുനല്‍കിയത്.
ഇത് കഴിച്ച കുട്ടി ഗുരുതരാവസ്ഥയില്‍ ആസ്റ്റർ മിംസില്‍ ചികിത്സയിലാണ്. ശനിയാഴ്ചയാണ് പനിയെ തുടർന്ന് കുഞ്ഞിനെ ഡോക്ടറെ കാണിച്ചത്.
ഡോക്ടർ കാല്‍പോള്‍ സിറപ്പ് കുറിച്ച് നല്‍കി. എന്നാല്‍ കാല്‍പോള്‍ ഡ്രോപ്പ് ആണ് ഫാർമസിസ്റ്റുകള്‍ എടുത്ത് നല്‍കിയത്
പനി മാറിയെങ്കിലും കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടതോടെ വീണ്ടും ഡോക്ടറെ കാണിച്ചു. മരുന്ന് മാറിയത് അറിഞ്ഞ ഡോക്ടർ കുട്ടിക്ക് ലിവർ ഫംഗ്ഷൻ ടെസ്റ്റ് നടത്തി. ഇതിന്റെ ഫലങ്ങള്‍ പലതും ഉയർന്ന നിരക്കിലായതിനാലാണ് ആംസ്റ്റർ മിംസില്‍ കുട്ടിയെ പ്രവേശിപ്പിച്ചത്.