ഹരിപ്പാട് : ആലപ്പുഴയില്‍ കൊലപാതകക്കേസില്‍ ജാമ്യത്തിറങ്ങി ഒളിവില്‍പ്പോയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
പത്തിയൂർ എരുവ ചേരുകുളഞ്ഞി വീട്ടില്‍ സെയ്ഫുദീനെ (സെയ്ഫ്-30)യാണ് കനകക്കുന്ന് പൊലീസ് അറസ്റ്റു ചെയ്തത്.
വിചാരണയ്ക്ക് ഹാജരാകാത്തതിനാല്‍ മാവേലിക്കര ജില്ലാ സെഷൻസ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കണ്ണൂരിലെ ഹെറിറ്റേജ് ഹോമിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇവിടെ നിന്നാണ് കഴിഞ്ഞ ദിവസം പൊലീസ് സെയ്ഫുദ്ദീനെ പിടി കൂടിയത്.
2017-ഫെബ്രുവരിയില്‍ കണ്ടല്ലൂർ തെക്ക് ശരവണ ഭവനത്തില്‍ സുമേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സെയ്ഫുദ്ദീൻ. എസ്.ഐ. ബ്രിജിത്ത് ലാല്‍, എ.എസ്.ഐ.മാരായ സുരേഷ് കുമാർ, ഇസ്‌ള, സീനിയർ സി.പി.ഒ.രാഹുല്‍ ആർ. കുറുപ്പ് എന്നിവർ ചേർന്നാണ് അറസ്റ്റു ചെയ്തത്.