Zygo-Ad

കണ്ണൂരില്‍ സ്കൂള്‍ മാനേജ്മെൻ്റുകളുടെ പിടിവാശി കുട്ടികള്‍ക്ക് ദുരിതമാകുന്നു


കണ്ണൂർ : സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ കൊടുംചൂട് കണ്ണൂരിൽ റിപ്പോർട്ടു ചെയ്യുമ്പോഴും കോട്ടും സ്യൂട്ടും അണിയാൻ എയ്ഡഡ് - അണ്‍ എയ്ഡഡ് സ്കൂള്‍ മാനേജ്മെൻ്റുകള്‍ നിർബന്ധിക്കുന്നതായി പരാതി.

ഇതു കാരണം കൊടും ചൂടിനാല്‍ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ദുരിതം അനുഭവിക്കുന്നത്.

കഴിഞ്ഞ അധ്യയന വർഷം മുതല്‍ കണ്ണൂർ ജില്ലയിലെ നിരവധി സ്കുളുകളാണ് ഡ്രസ് കോഡിൻ്റെ ഭാഗമായി യു.പി മുതല്‍ ഹയർ സെക്കൻഡറി വരെ കോട്ടും സ്യൂട്ടും ടൈയും ഷൂസുമൊക്കെ നിർബന്ധമാക്കിയത്. 3000 രൂപ ഇതിനായി രക്ഷിതാക്കളോട് വാങ്ങുകയും ചെയ്തു. ചില രക്ഷിതാക്കള്‍ എതിർപ്പു പ്രകടിപ്പിച്ചിരുന്നുവെങ്കിലും അതൊന്നും മാനേജ്മെൻ്റുകള്‍ ഗൗനിച്ചില്ല.

കുട്ടികളുടെ അസ്വസ്ഥത ഒഴിവാക്കുന്നതിനാല്‍ ചില അധ്യാപകർ ക്ളാസ് മുറികളില്‍ കോട്ട് അഴിച്ചു മാറ്റാൻ അനുവദിക്കുന്നുണ്ടെങ്കിലും എല്ലാ സ്കൂളിലും ഇതു നടക്കുന്നില്ല. 

പേരിന് മാത്രം ഫാൻ കറങ്ങുന്ന ക്ളാസ് മുറികളാണ് കണ്ണൂർ ജില്ലയിലെ സ്കൂളുകളിലെ ക്ളാസ് മുറികളില്‍ പലതും തുറന്നിട്ട ജനാലയിലൂടെ മാത്രം വരുന്ന ചെറുകാറ്റാണ് കുട്ടികള്‍ക്ക് ഏക ആശ്വാസം.

രക്ഷിതാക്കളില്‍ നിന്നും ഭീമൻ സംഭാവന രക്ഷിതാക്കളില്‍ നിന്നും വാങ്ങി ചില സ്കൂളുകാർ ഡിജിറ്റല്‍ ക്ളാസ് മുറികള്‍ നിർമ്മിച്ചിട്ടുണ്ടെങ്കിലും ഇവിടെയും ഇതു തന്നെയാണ് അവസ്ഥയെന്ന പരാതിയുണ്ട്. ഫെബ്രുവരി അവസാനമാകുമ്പോഴേക്കും ചുട്ടു പൊള്ളുകയാണ് കേരളം മുഴുവൻ.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ താപനില റിപ്പോർട്ട് ചെയ്തതത് കണ്ണൂർ വിമാനത്താവളത്തിലാണ് '42' ഡിഗ്രി സെല്‍ഷ്യസാണ് ഇവിടെ കാലാവസ്ഥ വകുപ്പ് താപനില റിപ്പോർട്ട് ചെയ്തത്. 

വിദ്യാർത്ഥികളുടെ ഡ്രസ് കോഡിന് താല്‍കാലികമായി മാറ്റമുണ്ടാകണമെന്ന് രക്ഷിതാക്കള്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതർക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും സ്കൂള്‍ മാനേജ്മെൻ്റുകളെ ഭയന്ന് നടപടിയെടുക്കുന്നില്ലെന്നാണ് ആരോപണം.

വളരെ പുതിയ വളരെ പഴയ