കണ്ണൂർ: ഇസ്രയേലില്‍ ജോലി വഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍.
കണ്ണൂർ ആലക്കോട് മണക്കടവ് ശ്രീ വത്സം വീട്ടില്‍ ശ്രീതേഷ് (35)നെയാണ് കുറുപ്പംപടി പോലീസ് പിടി കൂടിയത്. എറണാകുളം നോർത്തില്‍ ശ്യാം എന്ന വ്യാജ പേരില്‍ ഡ്രീം ഹോളിഡെയ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വഴി തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനിയാണ് ശ്രീതേഷ്.
കുറുപ്പംപടിയില്‍ രജിസ്റ്റർ ചെയ്ത കേസുകള്‍ പ്രകാരം മാത്രം ഇയാള്‍ പതിനഞ്ച് ലക്ഷത്തോളം രൂപ തട്ടിച്ചിട്ടുണ്ട്.
ഗഡുക്കളായാണ് പണം കൈപ്പറ്റിയിട്ടുള്ളത്. എറണാകുളത്തെ ഓഫീസ് വഴി തട്ടിപ്പ് നടത്തിയ ശേഷം ഒളിവില്‍ പോയ പ്രതിയെ മാസങ്ങള്‍ നീണ്ട ശാസ്ത്രീയാന്വേഷണത്തിലൂടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
റൂറല്‍ എസ്പി വൈഭവ് സക്സേനയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണത്തില്‍ പെരുമ്പാവൂർ എ.എസ്.പി ശക്തിസിംഗ് ആര്യ കുറുപ്പംപടി ഇൻസ്പെക്ടർ വി.എം കഴ്സണ്‍, സബ് ഇൻസ്പെക്ടർമാരായ എല്‍ദോ പോള്‍. അബ്ദുള്‍ ജലീല്‍, ഇബ്രാഹിംകുട്ടി ,എ എസ് ഐ എം.ബി. സുബൈർ , സി പി ഒമാരായ അരുണ്‍ കെ. കരുണൻ, പി.എം. ഷക്കീർ , സഞ്ജു ജോസ്, എന്നിവരാണ് ഉണ്ടായിരുന്നത്.