Zygo-Ad

തലശ്ശേരിയിൽ ക്ഷേത്രത്തിൽ കവർച്ച; മോഷ്ടാവിൻ്റെ ദൃശ്യം സിസിടിവി ക്യാമറയിൽ.


 തലശ്ശേരി : തലശേരി തലായ് ബാലഗോപാല ക്ഷേത്രത്തിൽകവർച്ച .പുറത്ത് തൂക്കിയിട്ട 11 തൂക്ക് വിളക്ക് ,ഉരുളി, ബക്കറ്റിൽ സൂക്ഷിച്ച നെയ് വിളക്കുകൾ,ചട്ടുകം എന്നിവയാണ് മോഷണം പോയി .

ഇന്ന് പുലർച്ചെയോടെയാണ് കവർച്ച നടന്നത്. മോഷ്ടാവിന്റെ ദൃശ്യം ക്ഷേത്രത്തിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞു. സംഭവത്തിൽ തലശ്ശേരി പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.

മഴ കനത്തതോടെ മേഖലയിൽ മോഷണം പതിവായിരിക്കുകയാണ്. അതേ സമയം സംസ്ഥാനത്ത് ആന്റി തഫ്റ്റ് സ്ക്വാഡ് ഇല്ലാതായതോടെ മോഷണ പരമ്പരകൾ കൂടുന്നു. പ്രതികൾ രക്ഷപ്പെടുകയും ചെയ്യുന്നു. മുൻ ഡിജിപി ജേക്കപ് പുന്നൂസാണ് ആന്റിതെഫ്റ്റ് സ്ക്വാഡ് രൂപികരിക്കുന്നത്. ക്ഷേത്ര കവർച്ചകൾ ഉൾപ്പെടെ കണ്ടെത്തുന്നതിനായാണ് ഈ സ്ക്വാഡ് രൂപീകരിച്ചത്

സംസ്ഥാനത്തെ വൻ കവർച്ചകളായ പെരിയ ബേങ്ക്, പൊന്യം ബേങ്ക്, ചേലമ്പ്ര ബേങ്ക് ഉൾപ്പെടെയുള്ള കവർച്ചകൾ തെളിയിച്ചതും ഈ സംഘമാണ്.

കേരളത്തിലെ വിവിധ ജില്ലകളിലെ കഴിവുറ്റ പോലീസ് ഉദ്യോഗസ്ഥരാണ് സ്ക്വാഡിൽ ഉണ്ടായിരുന്നത്. ഈ സ്ക്വാഡ് പിരിച്ചുവിട്ടതോടെ sist എന്ന പേരിൽ വീണ്ടും ഒരു ടീം രൂപികരിച്ചു.തീവ്രവാദ കേസ്സുകൾ ഉൾപ്പെടെ നിരീക്ഷിക്കാൻ. ആറ് മാസം കൂടുമ്പോൾ തൃശ്ശൂർ പോലീസ് അക്കാദമിയിൽ സ്ക്വാഡ് അംഗങ്ങൾക്ക് പ്രത്യേക പരിശീലനം നല്കിയിരുന്നു. അതും നിലച്ച മട്ടിലായി.

വളരെ പുതിയ വളരെ പഴയ