കോഴിക്കോട് : ഈങ്ങാപ്പുഴയിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ ഭർത്താവ് യാസിർ ലഹരി ഉപയോ ഗിച്ചിട്ടില്ലെന്ന് പൊലീസ്. യാസിറിന്റെ വൈദ്യപരിശോധന ഫലത്തിലാണ് ഇയാൾ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തിയത്. കൊലപാതകം ആസൂത്രിതമായിരുന്നുവെന്നും സ്വബോധത്തിലാണ് പ്രതി കൃത്യം നടത്തിയതെന്നുമാണ് റിപ്പോർട്ട്.
കക്കാട് നാക്കിലമ്പാട് ഷിബില (24)യാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. തടയാൻ ശ്രമിക്കുന്നതിനിടെ ഷിബിലയുടെ ബാപ്പ അബ്ദുറഹ്മാനും ഉമ്മ ഹസീനയ്ക്കും കുത്തേറ്റു. ചൊവ്വാഴ്‌ച രാത്രി ഏഴോടെ ഷിബിലയുടെ ഈങ്ങാപ്പുഴയിലെ വീട്ടിലാണ് സംഭവം.
യാസിർ ലഹരി ഉപയോഗിച്ച് മർദിക്കുന്നതായി പറഞ്ഞ് ഷിബില ഒരുമാസമായി സ്വന്തം വീട്ടിലാണ് നിൽക്കുന്നത്. ഇതിനെചൊല്ലി ഇയാൾ നിരന്തരം പ്രശ്‌നമുണ്ടാക്കിയിരുന്നു. ഇതിനിടയിലാണ് ചൊവ്വാഴ്‌ച യാസിർ വീട്ടിലെത്തി ഷിബിലയെ ആക്രമിച്ചത്.